Friday, June 5, 2009

ഒരു മറവിയുടെ ഓര്‍മയ്ക്ക്


മതിലനപ്പുറം കേട്ട നിന്‍ പാട്ടിന്റെ
വരികള്‍ കേട്ട് ചിരിച്ചതും,
മിഴികളാല്‍ കവിത രചിച്ചതും,
കളിപറഞ്ഞപ്പോള്‍,
കരളില്‍ കനകാംബരം വിരിഞ്ഞതും,
പരിയുമാ നേരം
കരച്ചിലിന്‍ തോണിയില്‍
കടവ് കാണാതെ നാം വലഞ്ഞതുമെല്ലാം
"മറക്കൂ"
എനെന്റെ ചൊല്ലിനു
"മരിക്കയാനതില്‍ ഭേദം" - നിന്‍ മറുപടി.
മറുപടി മാത്രം ബാക്കിയാക്കി
നീ പിരിഞു പോയ നാളും പോലും
മരിക്കാതെ തന്നെ നീ മറന്നുവെന്നറികിലും
മറക്കാനായില്ലെനിക്കിനിയും എന്നറിക നീ..

1 comment: