Monday, September 17, 2012

പ്രാന്ത്


പ്രേമതളപ്പില്‍ 
ഹൃദയ മുറിവിനു 
നീറ്റല്‍ പെരുമഴ,

തളം വെയ്പ്പില്‍ 
തെരുതെരെ 
കയ്പ്പ് ,
ചവര്‍പ്പ്‌ ,
മെല്ലെ മധുരിപ്പ് .

സ്നേഹകണ്ണി
 പൊട്ടി പോകല്ലെയെന്നു 
പിന്നെയും പിന്നെയും 
പിറുപിറുപ്പു,

പഴുത്തോലിച്ചാലും
നമ്മുക്കെന്നും 
"പ്രണയപ്രാന്താഘോഷം"

തെക്കോട്ടെടുത്തത്


നൂറു നൂറു നിറങ്ങള്‍,
ആയിരമായിരം സ്വപ്നങ്ങള്‍,
കോടാനുകോടി  ചിന്തകള്‍,
ചിരി,
നെടുവീര്‍പ്പ് ,
തേങ്ങല്‍ ,
കരളിലൊളിപ്പിച്ച
കാക്കത്തൊള്ളായിരം കവിതകള്‍ ,

മഴ കാഞ്ഞ്,
വെയില്‍ നനഞ്ഞ്,
കാറ്റില്‍ വിയര്‍ത്ത്‌, 
രാത്രി ഉണര്‍ന്നു ,
പകല്‍ ഉറങ്ങി ,
കലങ്ങി മറിഞ്ഞ്,
"എന്റെ ചുടലപറമ്പേ" എന്ന് 
ഒരിയ്ക്കിലും മരിക്കാതെ 
മണ്ണില്‍ പുഴുവായി പുളയ്ക്കുന്നു