Friday, December 18, 2009

നീ ...........................


"നീ കാണരുത്"

മൂകം കരയുന്ന കണ്ണിലെ
കനലിലെ കെട്ടടങിയ കനവുകള്‍
നീ കാണരുത്.

"
നീ കേള്‍ക്കരുത്"

നിന്നോട് പറയാന്‍ കൊതിച്ച
നാവിന്റെ വിളറിയ വാക്കുകളെ
നീ കേള്‍ക്കരുത്

"
നീ പറയരുത്"

നിന്‍ മൃദുസ്വനം കേള്‍ക്കാന്‍
നിനച്ചിരുന്ന ചെവിയുടെ വേദനയോട്
നീ പറയരുത്.

"
നീ ഓര്‍ക്കരുത്"

നിന്നെ മാത്രം നിനച്ചിരുന്ന
മനസ്സിനെ കനവുകളില്‍ പോലും
നീ ഓര്‍ക്കരുത്.

"
നീ അറിയരുത്"

വേവുന്ന പകല്ചൂടില്‍ നിന്‍ നെഞ്ചിലെ
തണല്‍ തേടി തളര്‍ന്ന ചിന്തകളെ
നീ അറിയരുത്

"
നീ പ്രണയികരുത്"

ഹൃദയത്തിന്റെ ഓരോ മാത്രയിലും
നിന്നെ പ്രണയിച്ച ഈ പാഴ്കിനാവിനെ
നീ പ്രണയിക്കരുത്

"എന്റെ കണ്ണാടിക്കു ഭ്രാന്താണ്"









"എന്റെ കണ്ണാടിക്കു ഭ്രാന്താണ്"


മുഖം നോക്കുബോള്‍
അതെന്നെ നോക്കി
പൊട്ടിച്ചിരിക്കുന്നു,
ചിരിയുടെ അര്‍ഥം
തേടി മറുനോട്ടം
നോക്കിയപ്പോള്‍
തുമ്മിയപ്പോള്‍
തെറിച്ച മൂക്കിനെ
നോക്കി വൃഥാ
കണ്ണീര്‍ വാര്‍ക്കുന്നു,
ചിരിയുടെയും
കരച്ചിലിന്റെയും
അതിരില്‍ അമര്‍ന്നെന്‍റെ
മുഖം വക്രിക്കുന്നു,
വികൃതമാം മിഴിയിലെ
കനല്‍ കൊണ്ടത്‌
ആയിരം ചീളായി
പൊട്ടിച്ചിതറുന്നു,
പിന്നെയാ മിഴിയിലെ
കണീര് കണ്ടത്
മുറികൂടി ചുവരില്‍
നിശ്ചലം ഇരിക്കുന്നു,
ചിലനേരം വെറുപ്പില്‍
കാര്‍ക്കിച്ചു തുപ്പുന്നു,
ചില നേരം ചേര്‍ത്ത-
ണച്ചെന്നോട് പറയുന്നു
ഞാനും നിന്റെ മനസും
ഒന്നാണെന്ന്...


"
എന്റെ കണ്ണാടിക്കു ഭ്രാന്തല്ലേ?

ശവപറമ്പിലെ പൂവ്





ശവപറമ്പിലെ പൂവ് അവള്‍ക്കെന്നോട് ചൊല്ലാന്‍ പരിഭവങ്ങളെരെ.. കണ്ണീരു കണ്ടു , വേദന തിന്നു, വിടര്‍ന്ന പൂവിനു കണീരിന്‍ നനവിനോട് തന്നെയേറെ പ്രിയം .കണ്ണീലെ ഉപ്പുനീരൂറ്റി, വിങ്ങലിന്‍ വളമുണ്ട്, വളര്‍ന്നവള്‍ ശവത്തെ പുതച്ച വെള്ളതുണിയി ലാണ് സ്വപ്നങ്ങള്‍ തുന്നിയത്... ആ കിനാക്കള്‍ക്കെന്നും പേടിപ്പിക്കുന്ന കറുപ്പ്. മരണത്തിന്‍ ദുര്‍ഗന്ധം വാരിയണിഞ്ഞവളുടെ വിദൂരസ്മരണകളില്‍ പോലും ഒരു ചെരുചിരി യുടെ തേന്‍നുരകള്‍ വിടരാത്തതെന്ത് ? .വെണ്ണകല്ല്‌ കൊത്തിയ കുഴികളില്‍ കത്തും മെഴുതിരി പോല്‍ ഉരുകും മനസ്സുകള്‍ കണ്ടു മടുത്തവള്‍ക്കു... വരും ജന്മമെങ്ങിലും വേദനയില്‍ വിടരാത്ത പൂക്കള്‍ കൊരുത്ത മാലയില്‍ അലിയാന്‍ , ഞാന്‍ ഏതു ദേവനു മുന്നില്‍ തപസിരിക്കണം? ഏതു കണീര് കൊണ്ടാ പാദം കഴുകണം?

തലയണ





ഇന്നലെയുടെ കണ്ണീര്
വിഴുങ്ങിയ തലയണ,
നെരിപോടില്‍ ഉണക്കി,
ചിരിയുടെ ഉറയിട്ടു,
കനവിന്‍ തൈലം പുരട്ടി,
വരും ഇരവിലേക്ക്
സൂക്ഷിച്ച ഭൂതകാലം.
ഉപ്പു രുചിച്ച,മത്തു-
പിടിച്ച മണം താങ്ങാതെ
തലയണ മച്ചില്‍
എറിഞ്ഞു,നിന്‍റെ
ചിരിയില്‍ കണീര്ചിറ
കെട്ടിനിര്‍ത്തുന്ന വര്‍ത്തമാനം
ഉപ്പുനീരില്‍ നനയാനുള്ള
ആര്‍ത്തിയുമായീ
അട്ടഹസിച്ച തലയണ
തേടി കോവണി വലിഞ്ഞു
കയറുന്നു ഭാവി,
തലയണയുടെ ചിരിയില്‍
തൂങ്ങിയാടാനുള്ള എന്‍റെ ഭാവി


Thursday, November 26, 2009

അമ്മ


മഴയുള്ളൊരു ഇടവരാവില്‍അമ്മയുടെ പേറ്റുനോവിന്‍പങ്കു പറ്റി പൊട്ടികരഞ്ഞാണ്ഞാനാദ്യം കരയാന്‍ പഠിച്ചത്.,

ചോരവായില്‍ ചുടെഴുംപാല്‍നുരകള്‍ രുചികൂട്ടുതീര്‍ത്ത പ്പോഴാണ്ഞാനാദ്യം വിശപ്പ്‌ മറന്നത്,

നെഞ്ചിലെ ചൂടും മനസ്സിന്‍റെനീറ്റലും വീറോടെ പകര്‍ന്നമ്മചേര്‍ത്തണച്ചപ്പോഴാണ്ഞാനാദ്യം ചിരിക്കാന്‍ പഠിച്ചത്,

എന്റെ ഭ്രാന്തന്‍ ചിന്തകള്‍വള്ളി ചൂരലിനാലമ്മപൊട്ടിച്ചു പഴുപ്പിച്ചപ്പോഴാണ്ഞാനാദ്യം പിണങ്ങാന്‍ പഠിച്ചത്,

കൌമാരരഹസ്യങ്ങള്‍ ഞാനാമനസില്‍ വിതറിയപ്പോള്‍പൊട്ടിചിരിച്ചമ്മ കവിളില്‍നുള്ളിയപ്പോഴാണ് ഞാനാദ്യംനാണിക്കാന്‍ പഠിച്ചത്,

ഇനി നമ്മുക്കച്ചനില്ലെന്നമ്മചിരിയോടെ ചൊല്ലിഅമ്പരപ്പിച്ചപ്പോഴാണ്ഞാനാദ്യം ജീവിക്കാന്‍ പഠിച്ചത്,

എന്റെ നോവുകള്‍ കാണാ-നാവാതമ്മ നെഞ്ജുപൊട്ടികരഞ്ഞപ്പോഴാണ്ഞാനാദ്യം ദൈവത്തെ കണ്ടത്,
.ഉച്ചചൂടില്‍ ഉരുകും ദേഹിയുംഅമ്മ തന്‍ വ്യഥ തളര്‍ത്തിയമനവുമായീ ആശുപത്രിചുവരുകള്‍ക്കുള്ളില്‍ആ മിഴിയൊന്നു തുറക്കാന്‍നോമ്പ് നോറ്റപ്പോഴാണ്ഞാനാദ്യം സ്നേഹത്തിന്‍ആഴം അറിഞ്ഞത്,
.എന്നെ പേറിയ ഭാരമോ നിന്‍ഗര്‍ഭപാത്രം വിണ്ടതിന്‍കാരണം എന്ന ചോദ്യത്തിനുഉത്തരമായി കിട്ടിയ കണീര്പുരണ്ട ചിരിമണികളാണ്ആദ്യമായീ എന്നെ തോല്‍പ്പിച്ചത്

Thursday, November 19, 2009

ഭ്രാന്തി


ഹൃത്തില്‍ നാമ്പിട്ട
വാക്കിന്‍റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്‍റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.

വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.

പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.

വാക്കിന്‍റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
പറഞ്ഞു..."ഭ്രാന്തി


കടലാസ് കൂനയ്ക്കുള്ളില്‍ നിറം കെട്ട്,
മുനയോടിഞ്ഞു, മഷി വറ്റി,
പ്രൗഢി പോയ പഴയ തൂലിക.
പ്രണയം പൊതിഞ്ഞ അക്ഷരങ്ങള്‍
കൂട്ടിനില്ലാതെ.........
കണീരില്‍ ചാലിച്ച മഷികൂട്ടു
ചാരത്തില്ലാതെ..........
അനാഥയായീ ,കണീരുമായീ,
ചിന്തകളെ തേടി മടുത്ത പഴയൊരു
തൂലിക.
നെഞ്ഞോട് ചേര്‍ത്തു നിര്‍ത്താന്‍,
മാരിവില്ലിന്‍ നിറങള്‍ ചാര്‍ത്താന്‍,
സ്വപന്ങള്‍ ചാലിച്ച മഷി നിറയ്ക്കാന്‍,
ഹൃത്തിലെ കനലെടുത്തു തിരി തെളിക്കാന്‍.
തിരിയിട്ട അഗ്നി കെടാതെ നോക്കാന്‍.
ചിന്തകള്‍ കൂട്ടിനെത്തുന്ന കാലം
നോമ്പ് നോല്‍ക്കുന്നൊരു പഴയ തൂലിക.
എന്‍റെ മാത്രം തൂലിക

കവിതേ?


ഇപൂവാടിയില്‍ വീശും തളിരിളം കാറ്റിലോ?
പാറി പറോന്നോര ശലഭത്തിന്‍ ചിറകിലോ?
ചമ്പകപൂവിന്‍ മത്തെഴും സുഗന്ധത്തിലോ?
പിച്ചക തയ്യിലെ ആദ്യത്തെ മൊട്ടിലോ
എവിടെ നീയെന്‍ കവിതേ?
പിണക്കമോ മല്‍സഖി?

വിടചൊല്ലും പകലിന്റെ വിരഹാര്‍ദ്രമാം മൌനത്തിലോ?
കുംകുമം ചോരിയും സന്ധ്യ തന്‍ കരളിലോ?
പാലൊളി ചൊരിയും പൊന്‍ചന്ദ്രിക തന്‍ മിഴിയിലോ?
വെള്ളികണ്ണ് ചെമ്മേ ചിമ്മും നക്ഷത്രകുഞ്ഞിലോ
എവിടെ നീയെന്‍ കവിതേ?
പിണക്കമോ മല്‍സഖി ?

വിധി ഉടച്ചോരി മനസിന്‍ കോണിലോ?
ചിതറും ചിന്ത തന്‍ വക്രിച്ച ചിരിയിലോ?
മുറിവേറ്റ ഹൃത്തിലുതിര്‍ന്ന നിണത്തിലോ
അതില്‍ പടരും വിഷാദത്തിന്‍ ചിരിയിലോ?
എവിടെ നീയെന്‍ കവിതേ ?
പിണക്കമോ മല്‍സഖി ?

മതില്‍ കെട്ടി മറച്ച മനസിന്‍റെ
ഭ്രാന്തന്‍ചിന്ത തന്‍ ഉത്തരമോനീ?
പലവട്ടം മരിച്ച കനവിന്‍റെ
ചുടലയിലെ അസ്ഥികള്‍
പെറുക്കിയെന്‍ സ്വപ്നങ്ങള്‍ക്ക്
പുനര്ജീവനെകിയവന്‍.
സര്‍വം തമസ്സില്‍ ആഴും നേരം
എന്‍ നിദ്ര കള്ളനെ പോല്‍
കവര്‍നെന്നെയടിമയാക്കിയവന്‍ .
ചിറകുള്ള മേഘത്തിലേറി വന്നെ-
ന്റെ ദ്രവിച്ച ഓര്‍മകളുടെ മേല്‍
സുഗന്ധതൈലം പൂശിയവന്‍.
മനസിന്‍റെ കാണാചരട് അറുത്തെന്‍
ആഴമേറിയ മൌനത്തിന്‍
അര്‍ത്ഥങള്‍ ചൊല്ലി തന്നവന്‍....
എന്റെ സ്വപ്നങ്ങളെ പ്രണയത്തി-
ന്‍റെ അതിരിലിട്ടു വ്യഭിച്ചരിക്കും
മുന്നെ ലോകമേ പറയൂ..
അവനെനിക്കാരാണല്ലാത്തത്?
ഞൊടിനേരം കൊണ്ട് ജന്മങ്ങ
ളുടെ വാല്‍സല്യം പകര്‍ന്നവന്‍,
എന്നോ കേട്ട് മറന്ന ഉറക്കു
പാട്ടിന്‍ ഈണം ഇട്ടവന്‍,
ആരും പകരാത്ത അനുരക്തി
കൊണ്ടെന്റെ ഉള്ളം നിറച്ചവന്‍,
പൂര്‍വജന്മത്തിന്‍ എഴുതാതാളു-
കളില്‍ കവിതകോറി വരച്ചവന്‍.

Saturday, October 17, 2009

Thursday, September 10, 2009

വെറും സ്വപ്നങ്ങള്‍


പ്രത്യാശയുടെ
ശവകുടിരത്തില്‍
പൂക്കള്‍ ഇറുത്തു
വെച്ചു ഞാന്‍
എന്നെ പിന്തിരിഞ്ഞവള്‍.
മനസ്സിന്‍ താഴ്വരയിലെ
ചെറിമരങ്ങളില്‍ നീ
എനിക്കായ്‌ വീണ്ടും
വസന്തം വിടര്‍ത്തി.
ആ വസന്തതാഴ്വരയില്‍
എനിക്കിനി ഇനിയും
മരിക്കാത്ത
കിനാക്കളുമായീ
കൂട്ടുകൂടണം.
വെളുത്ത മണലില്‍
സ്വപ്നം കൊണ്ട്
കൊട്ടാരം പണിയണം
ഉടഞ്ഞ സ്നേഹം
കൂട്ടിവെച്ചതിന്‍
അതിരുകള്‍ ഇടണം.
പ്രതീക്ഷയുടെ മുറ്റത്തു
ചാരുതയാര്‍ന്നൊരു
പൂന്തോട്ടമൊരുക്കണം
ഹൃദയത്തില്‍ നിന്ന്
തീപകര്‍ന്നതിലൊരു
ദീപം തെളിക്കണം.
സ്വപ്നം പണിത
മട്ടുപ്പാവില്‍ ഇരുന്നെ-
ന്നും നിന്നോടൊപ്പം
നരച്ച പകലിനു
യാത്രാമൊഴി നേരണം

Tuesday, August 18, 2009

മനസ്സ്


മനസ്സ് ഉടഞ്ഞപ്പോള്‍
ചീളുകള്‍ ഉരുക്കി
ചിത്രപണിയില്‍
ഒരു കണ്ണാ‍ടി പണിതു.

മുഖമൊന്നു കാണാന്‍
കണ്ണാടി നോക്കിയപ്പോള്‍
മുഖമില്ലാത്ത ഒരുടല്‍.

മുഖവും മനസ്സും
നഷ്ടമായപ്പോള്‍
ക്കൂട്ടിനു വന്ന
നിഴലിനോപ്പം
കണ്ണാടി തച്ചുടച്ചു‌.

ദിനാന്ത്യത്തില്‍
നിഴലും പോയ്‌
മറഞ്ഞപ്പോള്‍
കണ്ണാടിചീളുകള്‍
ഉരുക്കി പുതിയൊരു
മനസ്സുണ്ടാക്കി

മുഖമുള്ള ഒരു മനസ്സ്.

ചിങ്ങസമൃദ്ധി

കര്‍ക്കിടകപഞ്ഞം
വരവേറ്റ ചിങ്ങസമൃദ്ധി
സ്വപ്നം കണ്ടു,
വിശപ്പിന്‍റെ കരം
പിടിചിറങ്ങി

തെരുവിന്‍റെ മകള്‍.
ഓണകോടികള്‍

പുളയ്ക്കുന്ന നഗരത്തിലൂടെ,
കീറതുണിയുടെ

വിടവിലൂടെ അവളുടെ

നഗ്നത തേടിയ

ജനങ്ങള്‍ക്കിടയിലേക്ക്,
മിന്നുന്ന തോരണങ്ങള്‍ക്ക്

കണ്ണ് തട്ടാതെ,
കാക്കപ്പൂവിനെയും,
തുമ്പകുടത്തിനെയും

തോല്പിച്ചു ചിരിക്കുന്ന

ഓര്‍കിടിന്‍റെയും

ആന്തൂറിയത്തിന്‍റെയും

അഹങ്കാരത്തിലേക്ക്.
ഊഞ്ഞാലും,
കൈകൊട്ടികളിയും

മറന്ന,പൂക്കളവും,
ഓണപ്പാട്ടും മറന്ന,
പുതിയ തലമുറയുടെ

ചൂരിലേക്ക്.
നക്ഷത്രശാലകളില്‍

മിന്നുന്ന പാത്രങളില്‍
വിളമ്പുന്ന ഓണസദ്യയുടെ

എച്ചിലും തേടി,
കര്‍ക്കിടം കഴിഞ്ഞാലും

ചിങ്ങം വന്നാലും,
വിശപ്പിന്‍റെ തിരയടങ്ങാത്ത

വയറുമായീ,
മാനുഷരെല്ലാരും ഒന്നായ

മാവേലിയുടെ നാട്ടിലേക്ക്

Monday, August 10, 2009

ഞാന്‍ ജ്വാലാമുഖി



പകലുകളില്‍ ......

അരുണന്‍ ഒരഗ്നിഗോളമായീ

ഉരുക്കുന്ന വിരഹത്തിന്‍ ചൂടുമായീ

എന്നെ പൊതിയുമ്പോള്‍,

കാതങല്‍ക്കപ്പുരം നീ ഉരുകുന്നത്

ഞാന്‍ അറിയുന്നു.

രാത്രികളില്‍...

നിശാകാന്തന്‍ ഏകാന്തതയുടെ

നനുത്ത പട്ടുകബളം

എന്നെ പുതപ്പിക്കുമ്പോള്‍,

നിന്റെ ഓര്‍മകളില്‍ ഞാന്‍

മഞ്ഞുപോല്‍ ഉറയുന്നു.

ഇതോ പ്രണയം?

ഞാന്‍ ചിന്തകളുടെ തടവുകാരിയായ നന്ദിതയോ,

ചെവി അറുത്തു ചോര ചീന്തിച്ച്ച വാന്‍ഗോഗോ അല്ല.

ഷേക്ക്‌സ്പിയര്‍ അനശ്വരമാക്കിയ ജൂലിയറ്റും,

മജ്നുവിന്റെ ഹൃദയമിടിപ്പ് കൂട്ടിയ ലൈലയും അല്ല.

വിരഹത്തില്‍ സ്വയം ഉരുകിയ രാധയും,

ഭക്തിയില്‍ സ്വയം അര്‍പ്പിച്ച മീരയുമല്ല.

ഞാന്‍ ജ്വാലാമുഖി...

കത്തുന്ന ലാവ പോല്‍ പ്രണയം

ഹൃദയത്തില്‍ തീഗോളമാക്കിയ

എന്നത്തെയും നിന്റെ പ്രണയിനി.