Monday, December 1, 2014

"നീയില്ലല്ലോ"

അലാറത്തിനൊടുവില്‍
ചാടിയെഴുന്നേല്‍ക്കുന്ന
കാപ്പിയുണ്ടാക്കുന്ന,
ചോറു വെക്കുന്ന,  
മുറ്റമടിക്കുന്ന,
തുണി കഴുകുന്ന, 
ഒരിക്കല്‍ പോലും
നിന്നെയോര്‍ക്കാത്ത  ഞാന്‍. 

എന്തിനോര്‍ക്കണം??
"നീയില്ലല്ലോ" 

ടി വി കാണുന്ന,
മീന്‍ വറുത്തു
ചോറുണ്ണുന്ന,
ഉച്ചയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍ പുസ്തകം
വായിക്കുന്ന,  
നിന്നെയോര്‍ക്കാത്ത ഞാന്‍.

"നീയില്ലല്ലോ" 

വൈകുന്നേരങ്ങളില്‍
പഴം പൊരിയ്ക്കുന്ന.,
ചായ ഉണ്ടാക്കുന്ന,
നീനക്കിഷ്ടമുള്ള 
നീല സല്‍വാറിട്ട്
നടക്കാനിറങ്ങുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍.

 "നീയില്ലല്ലോ" 

വഴിയരികില്‍ ,
പൂ പൊട്ടിക്കാതെ,
കിളികളെ നോക്കി ചിരിക്കാതെ, 
ഒരു കവിത പോലും മൂളാതെ ,
ഗൌരവപ്പെട്ടു
തിരിച്ചെത്തുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍ 

 "നീയില്ലല്ലോ" 

അകമുറിയിലെ 
മൂലയ്ക്കല്‍ 
പഴുത്തോലിച്ച്,
അലറി വിളിച്ചു, 
പൊട്ടി പൊട്ടി,
ചിതറി തെറിച്ച  ഞാന്‍ .

"നീയില്ലല്ലോ" 

3 comments:

  1. കവിത നന്നായിട്ടുണ്ടല്ലോ...

    ശുഭാശംസകൾ....



    ReplyDelete
  2. നീയില്ലെങ്കിലും...!!

    ReplyDelete