Thursday, June 24, 2010

ഒരു കുഞ്ഞുനോവ്


കപ്പിലെ ഉണര്‍വിലേക്ക്
ഊളയിടുമ്പോള്‍ ഓര്‍ത്തില്ല,
പച്ചപുതപ്പു വാരി പുതച്ച
മലനിരകളെ ,
കിളുന്തുഇലകള്‍ പറിച്ചെടുത്ത
തഴബിനെ ,
ഉണക്കി പൊടിച്ചു ഇപ്പരുവമാക്കിയ
കൂറ്റന്‍യന്ത്രത്തെ,
വായുടെയും കപ്പിലേക്കുമുള്ള
യാത്രയില്‍ ഓര്‍ത്തതിത്ര മാത്രം,
കുഞ്ഞിലകളെ?
നുള്ളിയെടുത്തപ്പോള്‍
നൊന്തുവല്ലേ നിങ്ങള്‍ക്ക്?

Tuesday, June 8, 2010

എന്നാണ്?



മൂപ്പ് നോക്കി നോക്കി ഇരുന്നു,
കണ്ണ് പെടാതിരിക്കാന്‍
കാക്കതൂവലും
കോര്‍ത്തുവെച്ചു,

നോട്ടം പിഴച്ചത്
പിന്നാംപുറത്തോരു
അനക്കം കേട്ടപ്പോളാണ്.
ഭീമന്‍ ചിറകു വിരിച്ചു
ഊര്‍ന്നിറങ്ങി
റാഞ്ചിയെടുത്ത്,
കൂര്‍ത്ത കൊക്ക് കൊണ്ട്
അടര്‍ത്തി വിഴുങ്ങുന്നത്
കണ്ടപ്പോള്‍
ചെറു ചിരിയോടെ ഓര്‍ത്തു,

എന്നാണ് ഞാന്‍ എന്‍റെ
സ്വപ്നങ്ങള്‍ മുറ്റത്ത്‌ കണ്ണീരു
പുരട്ടി ഉണങ്ങാന്‍ ഇട്ടത് ?

Friday, February 19, 2010

എന്നിട്ടൊന്നു ഉറങ്ങണം

നനച്ച തുണി പുല്‍തൈലത്തില്‍ മുക്കി
തുടച്ചെടുത്തത് മുഴവന്‍

മനസ്സിന്റെ നോവുകളായിരുന്നു,

എന്നിട്ടും ,

ജനല്‍ കമ്പിയില്‍

മുഴുവന്‍ മാറാല പിടിച്ച മനസ്സ്

തൂങ്ങി കിടക്കുന്നു,

വാശിക്ക് കൊട്ടി കളഞ്ഞു ,

കല്ലില്‍ അടിച്ചടിച്ചു അലക്കി,
ഉറഞ്ഞു കൂടിയ വിഷാദങ്ങള്‍,

മുറിയുടെ കോണില്‍ ഒളിച്ചിരുന്ന

പാറ്റയില്‍ കണ്ടത് ശത്രുവിനെ ,
ചെരുപ്പ് കൊണ്ട് തച്ചു കൊന്നപ്പോള്‍

മനസ്സ് ചിരിച്ചു,വികൃതമായി.

ഇനി നെഞ്ചിലെ കനലിട്ടു അടുപ്പ് കൂട്ടാം,
സ്നേഹം വെട്ടി തിളക്കുബോള്‍
മധുരം ചേര്‍ത്ത് വിളബാം,
അലങ്ങരിച്ച മനസ്സിന്റെ താളുകളില്‍,

എന്നിട്ടൊന്നു ഉറങ്ങണം ,
കടം വരുത്തിയ വരുതികള്‍ മറന്നു

മരം കൊത്തി


കൊത്തുന്ന താളം നോക്കി
ഇമ വെട്ടാതിരുന്നപ്പോള്‍

നൂറു മിന്നലുകളായിരുന്നു കണ്ണില്‍,

വര്‍ണ്ണതൊപ്പിയും കൌശലനോട്ടവും

മേമ്പൊടി ആക്കി നീ കൊത്തിയത് മുഴുവന്‍

മനസ്സിന്റെ ഭിത്തിയിലാണ്,


ഹൃദയത്തിന്‍

ഉള്ളറകള്‍ കണ്ടു തുടങ്ങിയപ്പോള്‍

നീ ഇണയെ നോക്കി കൊക്ക് വിടര്‍ത്തി

ചിരിച്ചു,

പിന്നെയാ ചിരി മാറി കണ്ണീരു തൂവിയത്

ജന്മങ്ങളുടെ വേദനകള്‍ വ്രണമാക്കിയ മനസ്സിന്‍

വികൃത രൂപം കണ്ടിട്ട്,

പിന്നീട്,

തുറന്നിട്ട ഹൃദയം ഉപേക്ഷിച്ചു

ഇണയെയും കൂട്ടി നീപറന്നകന്നപ്പോള്‍

അന്നാദ്യമായീ ഞാന്‍ എകായായീ

മായം

ചെടി ചട്ടിക്കുള്ളില്‍
വിളറി നിന്ന കമ്പില്‍

ഒരു കാടാണ് കനവ് കണ്ടത്,

നിറയെ വെള്ളം

ഒഴിച്ച് കൊടുത്താല്‍

കാട് ഉണ്ടാവുമത്രേ!

നാല് ചുവരുകള്‍

മൂടിയ കുടുസ്സു മുറിയുടെ

ഇടുങ്ങിയ മട്ടുപ്പാവില്‍

കാടോ?
അരികിലൊരു അരുവിയോ?
അവിടൊരു കുയില്‍ പാട്ടോ?

നഗര തിരക്കില്‍

ഉരുക്കുന്ന ഉഷ്ണത്തില്‍

തലയിലൂടുതിര്‍ന്ന

മായം കലര്‍ന്ന വെള്ളത്തില്‍

സ്വപ്നങ്ങള്‍ ഒഴുകുന്നു,

അതിലെന്റെ

കാടും,അരുവിയും,കുയിലും,
കൂടെ വിളറി നിന്ന ഭാവനയും

കവിത

ശില ഉരിഞ്ഞൊരു
ശില്‍പ്പം പോല്‍

കവിത കുറിക്കാന്‍

ഇറങ്ങി തിരിച്ചവള്‍ ഞാന്‍,
കവിത പിണങ്ങി ഉറഞ്ഞു
കാരിരുബിനേക്കാള്‍

കട്ടി ഉള്ളതായി,
ഉളിയുടെ മൂര്‍ച്ച

പോരാതെ കാച്ചിയും

തേച്ചും ഞാന്‍ വീണ്ടും

വീണ്ടും ശിലയില്‍

കവിത കൊത്തി,
കാരിരുബില്‍ കവിത

വിരിഞപ്പോള്‍ കവിതയ്ക്ക്

നിറം എണ്ണകറുപ്പ്,
കണ്ണില്‍ തുളഞ്ഞു

കയറും മൂര്‍ച്ചയോലും

അഴകിന്‍ കറുപ്പ്,
കറുപ്പിനെ പ്രണയിച്ച

എന്‍ മനസ്സിലോ

പാല്‍നിലാവിന്‍ വെളുപ്പ്‌.

പൊള്ളല്‍


അടുക്കളപ്പാദകത്തില്‍
തിളച്ച പാല്‍ പാത്രം

ഇറക്കി വെച്ചപ്പോള്‍
ഒരു തരി തുളുബിയെന്റെ
കൈയൊന്നു പൊള്ളി,
വെളുത്ത പാല്‍നുര നോക്കി

മെല്ലെ ഉണ്ണി കൊഞ്ചി,
അമ്മയ്ക്ക് നൊന്തുവോ???
പൊള്ളിയ കൈയിനാല്‍

സ്നേഹം ചേര്‍ത്തതവള്‍ക്കു

കൊടുത്തപ്പോള്‍ തെളിഞ്ഞു

ചിരിനുരയാ നനുത്ത

ചൊടിയിലും,
ചിരിച്ചു കൊണ്ട് ഞാന്‍

മെല്ലെ ചൊല്ലി,
അമ്മയ്ക്ക് നൊന്തില്ല കുഞ്ഞേ.

ഉമിനീര്‍ തൊട്ടു ഞാന്‍ നനച്ച

പൊള്ളല്‍ കാലം മായിക്കും,
എന്‍റെ ഹൃദയം പിളര്‍ത്തും

പൊള്ളല്‍ കരിക്കാന്‍

നിന്‍ ഉമിനീരിനു കഴിയുമോ?

അമ്മയ്ക്ക് നൊന്തു കുഞ്ഞേ,
കൈയും മനസും